Posts

കണ്ടം ക്രിക്കറ്റ്‌ - ഒരു അവലോകനം

Image
 സൺ‌ഡേ മോണിംഗ് സ്പെഷ്യൽ മാച്ച് റിപ്പോർട്ട്‌ സ്ഥലം: അഞ്ചുഷ് ഗ്രൗണ്ട്, ചാല, കണ്ണൂർ തിയ്യതി: 31/12/2023 (ഇക്കൊല്ലത്തെ അവസാനത്തെ പാട്ട് മത്സരം) ടീം 1: തീപ്യാരി ടീം 2: തീമനു 6:45 നു എല്ലാരും വരാമെന്ന് തലേന്ന് പറഞ്ഞെങ്കിലും ഡിസംബർ മാസത്തെ രാവിലത്തെ കുളിരും പുതപ്പിന്റെ ചൂടും കാരണം 7:15 വരെ ആരും കിടക്ക വിട്ട് പുറത്ത് വന്നില്ല. അതിനൊരപമാനം പ്യാരി സർ രാവിലെ പോയി കളിക്കാനുള്ള ബോൾ പെറുക്കി വന്നു എന്നുള്ളത് മാത്രമായിരുന്നു. 7:30 ആകുമ്പോഴേക്കും ടീം സെറ്റ് ആയി. പ്യാരി കാറ്റു നിറച്ച് കെട്ടാതെ വിട്ട ബലൂൺ പോലെ ഗ്രൗണ്ട് നിറയെ ആവേശം വിതറി നടന്നു. (13 കളികൾ കഴിഞ്ഞപ്പോഴേക്കും കാറ്റു തീർന്ന ബലൂൺ പോലെ ആയി എന്നുള്ളത് ഒരു നഗ്ന സത്യം). തീപ്യാരി ടീമിൽ പ്യാരി സർ, സനൂപ്,  പ്രിൻസ്, ശ്രീനി, അമലു, ശരത് ( വലുത് ഒരെണ്ണം), അഭി, ചിക്കു, അപ്പു എന്നിവർ അണി നിരന്നു. കാണാൻ ചന്തമുള്ള ഒരൊന്നന്നര ആനക്കൂട്ടം. ആനത്തലവൻ നന്നായിരുന്നെങ്കിൽ നെറ്റിപ്പട്ടം കെട്ടി പൂരത്തിന് തിടമ്പെഴുന്നള്ളിക്കാൻ നിർത്തിയേനെ. കളി കഴിയുമ്പോഴേക്കും തടി പിടിക്കാൻ പോലും അയക്കാൻ പറ്റുമോ എന്ന നിലയിലായിരുന്നു കാര്യങ്ങൾ. തീമനു ടീമിൽ റിട്ടയേർഡ് ലെഫ്റ്റനന്റ് കേണൽ

പയ്യാമ്പലം

Image
പാരിജാതത്തിന്റെ സുഗന്ധം പരക്കുന്നയിടം. പ്രണയത്തിന്റെ വസന്തം പൂക്കുന്നയിടം. കണ്ണിൽ കുസൃതിയുടെ മഞ്ചാടികൾ പൊഴിയുന്നയിടം. ഹൃദയത്തിലെ വെളിച്ചം മഴവില്ലാകുന്നയിടം. അസ്തമയത്തിൽ പുതിയൊരു പുലരി വിരിയുന്നയിടം. ഒരു ബിന്ദുവിൽ നിന്നും പ്രപഞ്ചം വിരിയുന്നയിടം. നിന്റെ ഒരു നോട്ടം എന്റെ യുഗമാകുന്നയിടം. നീയും ഞാനും നമ്മളാകുന്നായിടം.

A sweet reading experience at hilltop - Old man and the sea

Image
  A Paithalmala trip was arranged amid scorching summer Trees those used to play the role of middlemen in the dealing of heat between sun and earth decorated the interiors of concrete buildings.  The sun's trade was therefore directly with the earth, especially in the valleys. It made the valleys and so called ‘urban cities’ reflectors of anger of sun.  In contrast, wind and trees at mountaintops bought majority of heat directly from the Sun.  Instead, the earth was given a blanket of tender soothing climate. For us this trip was an escape from frying pan to wintry evening.  After passing through the heat and dust of Kannur and Thaliparamba, we slowly drove through the temperate climate of Kudiyan mala to the drizzling Paithal mala. Despite the tiring driving, the coolness and greenery of Paithal Hill made everyone feel refreshed. After check-in at Paithal Hill Resort, everyone went for a walk. I sat on a chair to have a view from the balcony of the villa. Sun was about fall behin

Blink of an eye

Image
 Travel. Away from home. Office. Work. Stress. Life. Work life no balance. Evening. Finally. Balance. Hitchki. First peg. Boss calls back. Sacrificing another couple of hours. Back to balance. Sorry, Hitchki. Bro. Bro. Eyes. Eyes. Telepathy. Legal warning. Alcohol is injurious to health but beneficial to government treasury. Drink less and force government to poverty. More alcohol. Flourishing hours for the state and hitchki.  Walk. Smoke. Transition from two legs to four. Transition from state of unawareness to known enigma. Wall. Beautiful. Photographs. Installations. Tables. Balancing work and life. Music. Colour. Dance. Flow, like viscosity. Bodies moving. Flowing. Strange girl from Bangalore. With her friends. Losing balance. Breaking the flow. Falling. Standing. Falling. Recommending redbull. Detox. She suddenly falls in love with Mumbai and people there. Shouting, I love Mumbai. Puking. End of story. Back to table. Small. Large. Small. Light, white, gray and dark. Spreads like r

അർമേനിയൻ യാത്ര - ഒരു മനോഹര സ്വപ്നം

സ്വപ്നം ഒരു തെമ്മാടിയാണ്, ഔചിത്യ ബോധമോ യുക്തിയോ ഇല്ലാത്ത ഒരുവൻ അല്ലെങ്കിൽ ഒരുവൾ. ചിലപ്പോൾ ഞാനൊരു മുകിലിന്റെ മുകളിലായിരിക്കും, പെട്ടെന്ന് ഞാൻ കുപ്പായം ഒന്നുമില്ലാതെ ഒരു മരുഭൂമിയിൽ ഒരു മീനിന്റെ കൂടെ ഓടുകയായിരിക്കും. അവിടെ നിന്ന് ഞാൻ ഒരു വെള്ളച്ചാട്ടത്തിൽ മുങ്ങി നിവരും. പിന്നെ നനവെല്ലാം വെയിലിൽ ബാഷ്പമാകുമ്പോൾ പെട്ടെന്ന് ഞാൻ ഒരു ആനപ്പുറത്തായിരിക്കും. ആന തുമ്പിക്കൈ കൊണ്ട് എന്നെ നനക്കുമ്പോൾ അമ്മയുടെ ശകാരത്തിൽ ഞാൻ ഞെട്ടിയുണരും. ബന്ധമോ ബന്ധനങ്ങളോ ഇല്ലാത്ത ഒരു തെമ്മാടി. ആരോടെങ്കിലും പറഞ്ഞാൽ വിശ്വസിക്കുമോ, ഇല്ല. രണ്ടു ദിവസം കഴിഞ്ഞാൽ ഓർമയുണ്ടാകുമോ, അതുമില്ല. എന്നാലും ചില സ്വപ്‌നങ്ങൾ നല്ല രസമാണ്. ഒരു ജീവിതം മുഴുവൻ ചെറിയ സ്വപ്നത്തിന്റെ ചില്ലുകൂടിനുള്ളിൽ തെളിഞ്ഞു കാണാം. ചില സമയം നടന്നു പോകുമ്പോൾ ചിറക് മുളച്ച് ആകാശത്തിന്റെ അതിരില്ലാ വരമ്പിലൂടെ കാറ്റാടിയായി ഒഴുകി അകലാം. എന്റെ പ്രിയ കൂട്ടുകാരൻ ജീവിതത്തിലെ ഒരു ചെറിയ ഭാഗം ഹോമിക്കാൻ വേണ്ടി കിഴക്കൻ  യൂറോപ്പിലേക്ക് പോയിരുന്നു. വിരഹത്തിന്റെ വേദനയും ഒറ്റപ്പെടലിന്റെ കയ്പ്പും ഒരുമിച്ചനുഭവിക്കാൻ വിധിക്കപ്പെട്ട പ്രവാസികളിൽ ഒരുവനായി അവനും മാറി. ഇടക്ക് സമയം കിട്ടുമ

ഒരു വിമാനം വൈകിയ കഥ

Image
കണ്ണൂർ ബോംബെ ഫ്ലൈറ്റ്.  നമ്മളെ ജയരാജൻ ഫെയിം ഇൻഡിഗോ. 4:15 ന് എടുക്കേണ്ട വിമാനം അര മണിക്കൂർ വൈകി. ഉറങ്ങിയും ഉണർന്നും വൈകുന്നേരത്തെ മേഘങ്ങളുടെ സ്വർണ വർണത്തിൽ കണ്ണ് മഞ്ഞളിച്ചു പോകുമ്പോ 6 മണിക്ക് അനൗൺസ്മെന്റ്.  ബോംബെ റൺവേയിൽ ഒരു ഫ്ലൈറ്റ് കുടുങ്ങി.  നോ ലാൻഡിംഗ്,  നോ ടേക്ക് ഓഫ്‌.  എനിക്കാണെങ്കിൽ രാത്രി ഓഫീസിൽ ആക്ടിവിറ്റി.  ഈ സാധനം ഓടിക്കുന്ന പഹയൻ പറഞ്ഞു നമ്മൾ സൂറത്തിൽ ലാൻഡ് ചെയ്യുമെന്ന്.  അങ്ങനെ വിമാനം ഒരു തിരിക്കലാ സൂറത് എയർപോർട്ടിലേക്ക്. ഞാൻ വിചാരിച്ചു കുറച്ചു സാരിയെല്ലാം മേടിച്ചിട്ട് വരാന്ന്.  സൂറത്തിലെ മൊട്ടക്കുന്നിന്റെ മുകളിൽ വിമാനം എത്തിയപ്പോ പഹയൻ പറയുന്നു ആടെ സ്ഥലം ഇല്ലാന്ന്.  വിമാനം മോപ്പയിൽ ഇറക്കാം എന്ന് പറഞ്ഞു.  എല്ലാരും കേട്ടത് ഭോപ്പാൽ എന്ന്.  അപ്പൊ എയർഹോസ്റ്റസ് കിളി പറഞ്ഞു,  ഭോപ്പാൽ അല്ല,  മോപ ആണ്, അത് ഗോവയിലെ എയർപോർട്ട് ആണ് പോലും.  ഗോവാന്ന് കേട്ടപ്പോ സന്തോഷമായി.  ഒരു ഫെനി വാങ്ങി വാഗ ബീച്ചിൽ പോകാം എന്ന് വിചാരിച്ചു.  എന്റെ പൊട്ട ബുദ്ധിയിൽ അപ്പൊ ഒരു കുരുട്ട് സംശയം തോന്നി, ബോംബെ വല്യ എയർപോർട്ട് അല്ലേ.  ഒരു വിമാനം കുടുങ്ങിയാൽ വേറെ മൂന്ന് റൺവേ കാണില്ലേ.  കിളിക്കൊച്ചിനോട് ചോദിച്ചപ്പോ അവ

ഉയരത്തിനൊപ്പം കൂടുന്ന വായനയുടെ മധുരം

Image
ചുട്ടുപൊള്ളുന്ന വേനലിന്റെ ഇടയിലാണ് ഒരു പൈതൽമല യാത്ര ഒത്തു വന്നത്. ഇടനിലക്കാരായ മരങ്ങൾ മിക്കതും കോൺക്രീറ്റ് കെട്ടിടങ്ങളുടെ അകത്തളങ്ങളെ അലങ്കരിച്ചിരുന്നു. സൂര്യന്റെ കച്ചവടം അതുകൊണ്ട് തന്നെ ഭൂമിയോട്, പ്രത്യേകിച്ച് താഴ്‌വാരങ്ങളോട് നേരിട്ടായിരുന്നു. ഇതിന് വിപരീതമായി കാറ്റും മരങ്ങളും മലമുകളിലെ ചൂടിന്റെ ഏറിയ പങ്കും സൂര്യനോട് നേരിട്ട് വാങ്ങി. പകരം ഭൂമിക്ക് തണുപ്പിന്റെ പുതയിട്ട് കൊടുത്തു. ഈ യാത്ര ഞങ്ങൾക്ക്  ചൂടിൽ നിന്നും തണുപ്പിലേക്കുള്ള രക്ഷപ്പെടലായിരുന്നു. കണ്ണൂരിലെയും തളിപ്പറമ്പിലെയും ചൂടും പൊടിക്കാറ്റും കടന്ന് പതിയെ കുടിയാൻ മലയുടെ മിത ശീതോഷ്ണത്തിലൂടെ പൈതൽ മലയുടെ നനുത്ത, തണുത്ത കാലാവസ്ഥയിലേക്ക് ഞങ്ങൾ കാറോടിച്ചെത്തി. ഡ്രൈവ് ചെയ്ത് വന്നതിന്റെ ആലസ്യം ഉണ്ടായിരുന്നെങ്കിലും പൈതൽ മലയുടെ കുളിരും പച്ചപ്പും എല്ലാവരിലും ഉന്മേഷം നിറച്ചു. പൈതൽ ഹിൽ റിസോർട്ടിൽ ചെക്ക് - ഇൻ കഴിഞ്ഞ് എല്ലാവരും നടക്കാൻ പോയപ്പോൾ ഞാൻ വില്ലയുടെ ബാൽക്കണിയിൽ കാഴ്ചയും കണ്ടിരുന്നു.  ദൂരെയുള്ള മലകളിൽ അസ്തമയത്തിന്റെ ചെഞ്ചായം പതിയെ കലരാൻ തുടങ്ങിയിരുന്നു. വേറെ ഒന്നും ചെയ്യാനില്ലാത്തത് കൊണ്ട് ബാഗിൽ ഉണ്ടായിരുന്ന അമേരിക്കൻ നോവലിസ്റ്റായ ഏണെസ്